അക്കാലത്ത്
പൂത്തോട്ട വെറും ഗ്രാമമോ കുഗ്രാമമോ ഒക്കെ ആയിരുന്നു .
ആ പൂത്തു നിൽക്കുന്ന വാകമരച്ചോട്ടിൽ ഒരു ചാരായഷാപ്പുണ്ടായിരുന്നു . തൊട്ടരുകിൽ പുഴുങ്ങിയ താറാമുട്ട കിട്ടുന്ന ഒരു തട്ടുകടയും,
അപ്പച്ചൻ ചേട്ടന്റെ ചായക്കടയും ഉണ്ടായിരുന്നു .
പൂത്തോട്ട -വൈക്കം റൂട്ടിൽ ഒരു KRO 615 നമ്പറുള്ള
വിർജിൻ മേരി എന്നൊരു ബസുണ്ടായിരുന്നു .
പിന്നെ കഥ പറയുന്ന ഒരു കായലും
തെങ്ങും കുറ്റികൾ നാട്ടിയ ഒരു കടവും കടത്തുവള്ളങ്ങളും ,
ചൂണ്ടയിട്ടും ചെള്ള കുത്തിയും ജീവിച്ചു പോന്ന
കുറെ നല്ല മനുഷ്യരുമുണ്ടായിരുന്നു .
ഇവിടെ വിഷു ഉണ്ടായിരുന്നു ഇവിടെ ഓണം ഉണ്ടായിരുന്നു ..
ക്രിസ്മസും റംസാനുമൊക്കെ ഉണ്ടായിരുന്നു .
ആ പൂത്തു നിൽക്കുന്ന വാകമരച്ചോട്ടിൽ ഒരു ചാരായഷാപ്പുണ്ടായിരുന്നു . തൊട്ടരുകിൽ പുഴുങ്ങിയ താറാമുട്ട കിട്ടുന്ന ഒരു തട്ടുകടയും,
അപ്പച്ചൻ ചേട്ടന്റെ ചായക്കടയും ഉണ്ടായിരുന്നു .
പൂത്തോട്ട -വൈക്കം റൂട്ടിൽ ഒരു KRO 615 നമ്പറുള്ള
വിർജിൻ മേരി എന്നൊരു ബസുണ്ടായിരുന്നു .
പിന്നെ കഥ പറയുന്ന ഒരു കായലും
തെങ്ങും കുറ്റികൾ നാട്ടിയ ഒരു കടവും കടത്തുവള്ളങ്ങളും ,
ചൂണ്ടയിട്ടും ചെള്ള കുത്തിയും ജീവിച്ചു പോന്ന
കുറെ നല്ല മനുഷ്യരുമുണ്ടായിരുന്നു .
ഇവിടെ വിഷു ഉണ്ടായിരുന്നു ഇവിടെ ഓണം ഉണ്ടായിരുന്നു ..
ക്രിസ്മസും റംസാനുമൊക്കെ ഉണ്ടായിരുന്നു .
ലോ ഫ്ലോർ ബസുകൾ വന്നു .ടിപ്പറുകൾ വന്നു .
കോണ്ക്രീറ്റ് ചെയ്ത ബോട്ട് ജെട്ടി വന്നു
രണ്ടു നിലകളുള്ള ബിവറേജ് വന്നു. സൂപ്പര് മാർക്കറ്റുകൾ വന്നു.
ഇംഗ്ലീഷ് മീഡിയം സ്കൂൾ വന്നു.
മൊബൈല് വന്നു,ഇന്റർനെറ്റ് വന്നു.,
ഷവർമയും ബർഗറും ഒക്കെ വന്നു.
എക്കൽ വാരി കഞ്ഞി കുടിച്ചിരുന്നവർ
മണൽ വാരി മദ്യം കുടിക്കാനും തുടങ്ങി .
ഇന്നിവിടെ ഓണവും വിഷുവും പെരുന്നാളുകളുമൊക്കെ
ബിവറേജ് ക്യൂവിൽ ആഘോഷിക്കപ്പെടുന്നുണ്ട് .
കൊട്ടാരങ്ങൾ കെട്ടിപ്പൊക്കിയപ്പോൾ
